Friday, January 31, 2014

Godse said.......!








നമ്മുടെ രാഷ്ട്രപിതാവിണ്ടേ ഘാതകന് ആയ ഗോഡ്സേയുടെ മൊഴി ഈ അടുത്താണ് വായിക്കാന് സാധിച്ചത്..ഗാന്ധി വധത്തിനെ ന്യായീകരിക്കുന്നില്ല പക്ഷെ ഗോഡ്‌സെയുടെ മൊഴി ചില കാര്യങ്ങളില് സത്യമുണ്ട് എന്ന് തോന്നി...അതുകൊണ്ട് അതിലുള്ള പ്രസക്ത ഭാഗങ്ങള് ഇവിടെ കുറിക്കുന്നു... ഗോഡ്‌സെയുടെ മൊഴി (`മെ ഇറ്റ്‌ പ്ലീസ്‌ യുവറോണര്‍' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

.കുറ്റപത്രത്തിനുള്ള ഉത്തരങ്ങള്‍ ഞാന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെ ഒന്നാംപ്രതി ബഹുമാനപുരസ്സരം താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യാ വിഭജനത്തിന്റെ സംഘര്‍ഷവും ഗാന്ധിവധമെന്ന ദുരന്തവുമാണ്‌ ഇവിടെ വിവരിക്കുന്നത്‌. കഴിഞ്ഞ 30 വര്‍ഷത്തെ ഇന്ത്യാചരിത്രം ഇന്ത്യാക്കാരും വിദേശികളും അറിയാന്‍വേണ്ടി വിവരിക്കുകയാണ്‌. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ അടിത്തറ തന്നെ ഇളക്കപ്പെട്ടതിലൂടെ മഹാത്മാഗാന്ധി വഞ്ചിതനായി. 5 കോടി മുസ്ലിംങ്ങള്‍ ഇന്ത്യക്കാരല്ലാതായി. പശ്ചിമ പാക്കിസ്ഥാനിലെ അമുസ്ലിംങ്ങള്‍ നാടിനു പുറത്തായി. 11 കോടി ജനങ്ങള്‍ക്ക്‌ എല്ലാം നഷ്‌ടപ്പെട്ടു. അവരില്‍ 40 ലക്ഷം പേര്‍ മുസ്ലിംങ്ങളാണ്‌ പിന്നെയും ഗാന്ധിജി പ്രീണനനയം തുടര്‍ന്നത്‌ എനിക്ക്‌ സഹായിക്കാനായില്ല. ഗാന്ധിജിക്കെതിരെ കടുത്ത വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പ്‌ മറച്ചുവയ്‌ക്കുന്നുമില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നടപ്പാക്കുന്നതില്‍ ഗാന്ധിജി വിജയിച്ചു. അദ്ദേഹം ഇന്ത്യയെ വിഭജിക്കുവാന്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. ബ്രിട്ടീഷ്‌ ഭരണം അവസാനിച്ചുവോ എന്ന കാര്യം ഇനിയും സംശയത്തിലാണ്‌.എന്നിട്ടും നെഹ്രുവും കോണ്‍ഗ്രസ്സും മതേതരത്വം സംസാരിക്കുന്നു... 1929-ല്‍ ഭഗത്‌ സിംഗ്‌ നടത്തിയ ബോംബേറിനെ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കി. ഈ പരാജയം ഗാന്ധിജിക്ക്‌ മറക്കാന്‍ കഴിയാത്തതായിരുന്നു. ബോംബെയിലെ താല്‍ക്കാലിക ഗവര്‍ണര്‍ ഹോട്‌സണ്‍ വെടിയേറ്റു മരിച്ചു. ഇതു കറാച്ചി പ്രമേയത്തിന്റെ പ്രചോദനമായി ഗാന്ധിജി വ്യാഖ്യാനിച്ചു. ഗാന്ധിജിയുടെ ഈ പരാമര്‍ശത്തെ സുഭാഷ്‌ ചന്ദ്രബോസ്‌ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹവും ഗാന്ധിജിക്ക്‌ അനഭിമതനായി. സ്വാതന്ത്ര്യസമരത്തില്‍ വിപ്ലവകാരികളുടെ പങ്ക്‌ വളരെയായിരുന്നുവെന്ന്‌ തെളിയിക്കുവാനാണ്‌ ഇത്രയും പറഞ്ഞത്‌. ഗാന്ധിജി ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടി തന്നു എന്നു പറയുന്നവര്‍ ചരിത്രത്തോട്‌ നീതികേടാണ്‌ കാണിക്കുന്നത്‌. ഗാന്ധിയന്‍ പിണിയാളുകളുടെ കൈയ്യില്‍ ഇന്ത്യയുടെ അധികാരം ഇരിക്കുന്നിടത്തോളം കാലം 1885 മുതലുള്ള യഥാര്‍ത്ഥ ഇന്ത്യാചരിത്രം പുറത്തുവരികയില്ല.വിപ്ലവകാരികളെ മാത്രമല്ല ഗാന്ധിജി വെറുത്തത്‌. അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം അദ്ദേഹത്തിന്റെ അസംതൃപ്‌തിക്ക്‌ പാത്രമായി. സുഭാഷ്‌ ചന്ദ്രബോസിനെ നാടുകടത്താന്‍ വിധിയായപ്പോള്‍ ഗാന്ധിജി പ്രതിഷേധിച്ചു കണ്ടില്ല. അക്‌മത്തെ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ മാത്രാണ്‌ സുഭാഷ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാകാന്‍ ഗാന്ധിജി അനുവദിച്ചത്‌സ്വതന്ത്ര ഇന്ത്യയുടെ ആരംഭത്തില്‍ തന്നെ യുദ്ധം തുടങ്ങി. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ, അഹിംസ കൈവെടിയാന്‍ കാരണമുണ്ട്‌. യുദ്ധം ഷേഖ്‌ അബ്‌ദുള്ളയ്‌ക്കുവേണ്ടിയാണ്‌. കാസ്‌മീര്‍ ആക്രമിച്ചവര്‍ക്ക്‌ മുമ്പില്‍ സത്യഗ്രം നടത്താന്‍ ഗാന്ധിജിക്കു ധൈര്യമില്ലായിരുന്നു ഇത്തരത്തിലൊരു കപട വ്യക്തിത്വം 20-ാം നൂറ്റാണ്ടില്‍ അഖിലേന്ത്യാ രാഷ്‌ട്രീയത്തില്‍ നായകനായിരിക്കുന്നത്‌ നിര്‍ഭാഗ്യകരമായി എനിക്കു തോന്നി. ഹൈദരാബാദിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മഹാത്മാവിന്‌ ദുഃഖം തോന്നിയില്ല.

 ഹൈദരാബാദിലെ നിസാമിനോട്‌ സ്ഥാനമൊഴിയാന്‍ ഗാന്ധിജി ആവശ്യപ്പെട്ടില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം ഈ രീതിയില്‍ പോയാല്‍ ഇന്ത്യക്കു ലഭിച്ച സ്വാതന്ത്ര്യത്തിനു വലിയ ആയുസ്സുണ്ടാകില്ല. ഇത്തരം ചിന്തകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു. ഈ അവസരത്തിലാണ്‌ 1948 ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി ഗാന്ധിജി ഉപവാസം പ്രഖ്യാപിച്ചത്‌. എന്റെ മനസ്സ്‌ നിയന്ത്രണാതീതമായി ഗാന്ധിജിയെക്കാള്‍ ത്യാഗംചെയ്‌ത രാജ്യസ്‌നേഹികളെപ്പറ്റി പഠിച്ചിട്ടുണ്ട്‌. എങ്കിലും ഗാന്ധിജി എനിക്ക്‌ ആദരണീയനാണ്‌. വെടിവെയ്‌ക്കുന്നതിനു മുമ്പ്‌ ഞാന്‍ അദ്ദേഹത്തെ ആശംസിക്കുകയും വന്ദിക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു രാജ്യ സേവകനു നമ്മുടെ പൂജാവിഗ്രമായ മാതൃഭൂമിയെ വെട്ടിമുറിക്കാന്‍ - അതും ഡനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ - അധികാരമല്ല എന്നു ഇപ്പോഴും വിശ്വസിക്കുന്നവനാണ്‌ ഞാന്‍. അതെല്ലാം അദ്ദേഹം ചെയ്‌തു. അങ്ങിനെ ചെയ്‌ത ഒരാളെ ശിക്ഷിക്കാന്‍ നിയമ സംവിധാനങ്ങളില്ലാത്തതിനാല്‍ അദ്ദേഹത്തെ തോക്കിനിരയാക്കുക, മാത്രമെ എനിക്ക്‌ ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ.എന്റെ പ്രവര്‍ത്തിക്കും നിലപാടിനും തക്കതായ ശിക്ഷ നല്‍കാന്‍ ഞാന്‍ കോടതിയോട്‌ അപേക്ഷിക്കുന്നു. എന്നോട്‌ ദയകാണിക്കണമെന്നു ഞാന്‍ പറയുന്നില്ല. ആരും എനിക്കുവേണ്ടി ദയ യാചിക്കുകയും ചെയ്യരുത്‌.ഈ കേസില്‍ ഗൂഢാലോചന ആരോപിച്ച്‌ പലരെയും പ്രതിയാക്കിയിട്ടുണ്ട്‌. എന്റെ പ്രവര്‍ത്തിക്ക്‌ ഞാന്‍ മാത്രമാണ്‌ ഉത്തരവാദി. ഗൂഢാലോചന നടന്നിട്ടില്ല. മറ്റ്‌ പ്രതികളെ ചേര്‍ത്തതുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ അഭിഭാഷകനെ നിയോഗിച്ചത്‌. 1948 ജനുവരി 30ലെ സംഭവവുമായി ബന്ധപ്പെട്ട്‌ ആരെയും ക്രോസ്‌ വിസ്‌താരം നടത്താത്തതും അതുകൊണ്ടാണ്‌.

മുന്നൂറോ നാനൂറോ വരുന്ന ഒരു ജനക്കൂട്ടത്തില്‍ പകല്‍ വെളിച്ചത്തിലാണ്‌ ഞാന്‍ ഗാന്ധിജിയെ നിറയൊഴിച്ചത്‌. ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. രക്ഷപ്പെടുന്ന കാര്യം ഇഷ്‌ടപ്പെട്ടിരുന്നുമില്ല. സ്വയം വെടിവെച്ച്‌ മരിക്കാനും ശ്രമിച്ചില്ല. കാരണം ബഹുമാനപ്പെട്ട കോടതിയില്‍ എന്റെ ചിന്തകളെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.ഞാന്‍ പ്രസ്‌താവന അവസാനിപ്പിക്കുന്നു. ഇരിക്കുന്നതിനു മുമ്പ്‌ ബഹുമാനപ്പെട്ട കോടതിയോട്‌ ഇത്രയും നേരം ക്ഷമാപൂര്‍വ്വം ഇതു കേട്ടതിനും സൗകര്യങ്ങള്‍ ചെയ്‌തു തന്നതിനും ആത്മാര്‍ത്ഥതയോടെ ആദരവോടെ ഞാന്‍ നന്ദി പറയുന്നു. ഈ മഹത്തായ വിചാരണയില്‍ എന്നെ സഹായിച്ച അഭിഭാഷകര്‍ക്ക്‌ നന്ദി. ഈ കേസുമായി ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥരോട്‌ എനിക്ക്‌ യാതൊരു അനിഷ്‌ടവുമില്ല. എന്നോടു കാട്ടിയ കാരുണ്യത്തിന്‌ അവരോട്‌ നന്ദി പറയുന്നു. നല്ല പെരുമാറ്റത്തിന്‌ ജയിലധികൃതരോടും നന്ദി പറയുന്നു. അഖണ്‌ഡഭാരത്‌ അമര്‍രഹേ! വന്ദേമാതരം,

No comments:

Post a Comment