Friday, January 31, 2014

Godse said.......!








നമ്മുടെ രാഷ്ട്രപിതാവിണ്ടേ ഘാതകന് ആയ ഗോഡ്സേയുടെ മൊഴി ഈ അടുത്താണ് വായിക്കാന് സാധിച്ചത്..ഗാന്ധി വധത്തിനെ ന്യായീകരിക്കുന്നില്ല പക്ഷെ ഗോഡ്‌സെയുടെ മൊഴി ചില കാര്യങ്ങളില് സത്യമുണ്ട് എന്ന് തോന്നി...അതുകൊണ്ട് അതിലുള്ള പ്രസക്ത ഭാഗങ്ങള് ഇവിടെ കുറിക്കുന്നു... ഗോഡ്‌സെയുടെ മൊഴി (`മെ ഇറ്റ്‌ പ്ലീസ്‌ യുവറോണര്‍' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)

.കുറ്റപത്രത്തിനുള്ള ഉത്തരങ്ങള്‍ ഞാന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെ ഒന്നാംപ്രതി ബഹുമാനപുരസ്സരം താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യാ വിഭജനത്തിന്റെ സംഘര്‍ഷവും ഗാന്ധിവധമെന്ന ദുരന്തവുമാണ്‌ ഇവിടെ വിവരിക്കുന്നത്‌. കഴിഞ്ഞ 30 വര്‍ഷത്തെ ഇന്ത്യാചരിത്രം ഇന്ത്യാക്കാരും വിദേശികളും അറിയാന്‍വേണ്ടി വിവരിക്കുകയാണ്‌. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ അടിത്തറ തന്നെ ഇളക്കപ്പെട്ടതിലൂടെ മഹാത്മാഗാന്ധി വഞ്ചിതനായി. 5 കോടി മുസ്ലിംങ്ങള്‍ ഇന്ത്യക്കാരല്ലാതായി. പശ്ചിമ പാക്കിസ്ഥാനിലെ അമുസ്ലിംങ്ങള്‍ നാടിനു പുറത്തായി. 11 കോടി ജനങ്ങള്‍ക്ക്‌ എല്ലാം നഷ്‌ടപ്പെട്ടു. അവരില്‍ 40 ലക്ഷം പേര്‍ മുസ്ലിംങ്ങളാണ്‌ പിന്നെയും ഗാന്ധിജി പ്രീണനനയം തുടര്‍ന്നത്‌ എനിക്ക്‌ സഹായിക്കാനായില്ല. ഗാന്ധിജിക്കെതിരെ കടുത്ത വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പ്‌ മറച്ചുവയ്‌ക്കുന്നുമില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നടപ്പാക്കുന്നതില്‍ ഗാന്ധിജി വിജയിച്ചു. അദ്ദേഹം ഇന്ത്യയെ വിഭജിക്കുവാന്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. ബ്രിട്ടീഷ്‌ ഭരണം അവസാനിച്ചുവോ എന്ന കാര്യം ഇനിയും സംശയത്തിലാണ്‌.എന്നിട്ടും നെഹ്രുവും കോണ്‍ഗ്രസ്സും മതേതരത്വം സംസാരിക്കുന്നു... 1929-ല്‍ ഭഗത്‌ സിംഗ്‌ നടത്തിയ ബോംബേറിനെ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കി. ഈ പരാജയം ഗാന്ധിജിക്ക്‌ മറക്കാന്‍ കഴിയാത്തതായിരുന്നു. ബോംബെയിലെ താല്‍ക്കാലിക ഗവര്‍ണര്‍ ഹോട്‌സണ്‍ വെടിയേറ്റു മരിച്ചു. ഇതു കറാച്ചി പ്രമേയത്തിന്റെ പ്രചോദനമായി ഗാന്ധിജി വ്യാഖ്യാനിച്ചു. ഗാന്ധിജിയുടെ ഈ പരാമര്‍ശത്തെ സുഭാഷ്‌ ചന്ദ്രബോസ്‌ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹവും ഗാന്ധിജിക്ക്‌ അനഭിമതനായി. സ്വാതന്ത്ര്യസമരത്തില്‍ വിപ്ലവകാരികളുടെ പങ്ക്‌ വളരെയായിരുന്നുവെന്ന്‌ തെളിയിക്കുവാനാണ്‌ ഇത്രയും പറഞ്ഞത്‌. ഗാന്ധിജി ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടി തന്നു എന്നു പറയുന്നവര്‍ ചരിത്രത്തോട്‌ നീതികേടാണ്‌ കാണിക്കുന്നത്‌. ഗാന്ധിയന്‍ പിണിയാളുകളുടെ കൈയ്യില്‍ ഇന്ത്യയുടെ അധികാരം ഇരിക്കുന്നിടത്തോളം കാലം 1885 മുതലുള്ള യഥാര്‍ത്ഥ ഇന്ത്യാചരിത്രം പുറത്തുവരികയില്ല.വിപ്ലവകാരികളെ മാത്രമല്ല ഗാന്ധിജി വെറുത്തത്‌. അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം അദ്ദേഹത്തിന്റെ അസംതൃപ്‌തിക്ക്‌ പാത്രമായി. സുഭാഷ്‌ ചന്ദ്രബോസിനെ നാടുകടത്താന്‍ വിധിയായപ്പോള്‍ ഗാന്ധിജി പ്രതിഷേധിച്ചു കണ്ടില്ല. അക്‌മത്തെ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ മാത്രാണ്‌ സുഭാഷ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാകാന്‍ ഗാന്ധിജി അനുവദിച്ചത്‌സ്വതന്ത്ര ഇന്ത്യയുടെ ആരംഭത്തില്‍ തന്നെ യുദ്ധം തുടങ്ങി. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ, അഹിംസ കൈവെടിയാന്‍ കാരണമുണ്ട്‌. യുദ്ധം ഷേഖ്‌ അബ്‌ദുള്ളയ്‌ക്കുവേണ്ടിയാണ്‌. കാസ്‌മീര്‍ ആക്രമിച്ചവര്‍ക്ക്‌ മുമ്പില്‍ സത്യഗ്രം നടത്താന്‍ ഗാന്ധിജിക്കു ധൈര്യമില്ലായിരുന്നു ഇത്തരത്തിലൊരു കപട വ്യക്തിത്വം 20-ാം നൂറ്റാണ്ടില്‍ അഖിലേന്ത്യാ രാഷ്‌ട്രീയത്തില്‍ നായകനായിരിക്കുന്നത്‌ നിര്‍ഭാഗ്യകരമായി എനിക്കു തോന്നി. ഹൈദരാബാദിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മഹാത്മാവിന്‌ ദുഃഖം തോന്നിയില്ല.

 ഹൈദരാബാദിലെ നിസാമിനോട്‌ സ്ഥാനമൊഴിയാന്‍ ഗാന്ധിജി ആവശ്യപ്പെട്ടില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം ഈ രീതിയില്‍ പോയാല്‍ ഇന്ത്യക്കു ലഭിച്ച സ്വാതന്ത്ര്യത്തിനു വലിയ ആയുസ്സുണ്ടാകില്ല. ഇത്തരം ചിന്തകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു. ഈ അവസരത്തിലാണ്‌ 1948 ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി ഗാന്ധിജി ഉപവാസം പ്രഖ്യാപിച്ചത്‌. എന്റെ മനസ്സ്‌ നിയന്ത്രണാതീതമായി ഗാന്ധിജിയെക്കാള്‍ ത്യാഗംചെയ്‌ത രാജ്യസ്‌നേഹികളെപ്പറ്റി പഠിച്ചിട്ടുണ്ട്‌. എങ്കിലും ഗാന്ധിജി എനിക്ക്‌ ആദരണീയനാണ്‌. വെടിവെയ്‌ക്കുന്നതിനു മുമ്പ്‌ ഞാന്‍ അദ്ദേഹത്തെ ആശംസിക്കുകയും വന്ദിക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു രാജ്യ സേവകനു നമ്മുടെ പൂജാവിഗ്രമായ മാതൃഭൂമിയെ വെട്ടിമുറിക്കാന്‍ - അതും ഡനങ്ങളെ വഞ്ചിച്ചുകൊണ്ട്‌ - അധികാരമല്ല എന്നു ഇപ്പോഴും വിശ്വസിക്കുന്നവനാണ്‌ ഞാന്‍. അതെല്ലാം അദ്ദേഹം ചെയ്‌തു. അങ്ങിനെ ചെയ്‌ത ഒരാളെ ശിക്ഷിക്കാന്‍ നിയമ സംവിധാനങ്ങളില്ലാത്തതിനാല്‍ അദ്ദേഹത്തെ തോക്കിനിരയാക്കുക, മാത്രമെ എനിക്ക്‌ ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ.എന്റെ പ്രവര്‍ത്തിക്കും നിലപാടിനും തക്കതായ ശിക്ഷ നല്‍കാന്‍ ഞാന്‍ കോടതിയോട്‌ അപേക്ഷിക്കുന്നു. എന്നോട്‌ ദയകാണിക്കണമെന്നു ഞാന്‍ പറയുന്നില്ല. ആരും എനിക്കുവേണ്ടി ദയ യാചിക്കുകയും ചെയ്യരുത്‌.ഈ കേസില്‍ ഗൂഢാലോചന ആരോപിച്ച്‌ പലരെയും പ്രതിയാക്കിയിട്ടുണ്ട്‌. എന്റെ പ്രവര്‍ത്തിക്ക്‌ ഞാന്‍ മാത്രമാണ്‌ ഉത്തരവാദി. ഗൂഢാലോചന നടന്നിട്ടില്ല. മറ്റ്‌ പ്രതികളെ ചേര്‍ത്തതുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ അഭിഭാഷകനെ നിയോഗിച്ചത്‌. 1948 ജനുവരി 30ലെ സംഭവവുമായി ബന്ധപ്പെട്ട്‌ ആരെയും ക്രോസ്‌ വിസ്‌താരം നടത്താത്തതും അതുകൊണ്ടാണ്‌.

മുന്നൂറോ നാനൂറോ വരുന്ന ഒരു ജനക്കൂട്ടത്തില്‍ പകല്‍ വെളിച്ചത്തിലാണ്‌ ഞാന്‍ ഗാന്ധിജിയെ നിറയൊഴിച്ചത്‌. ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. രക്ഷപ്പെടുന്ന കാര്യം ഇഷ്‌ടപ്പെട്ടിരുന്നുമില്ല. സ്വയം വെടിവെച്ച്‌ മരിക്കാനും ശ്രമിച്ചില്ല. കാരണം ബഹുമാനപ്പെട്ട കോടതിയില്‍ എന്റെ ചിന്തകളെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.ഞാന്‍ പ്രസ്‌താവന അവസാനിപ്പിക്കുന്നു. ഇരിക്കുന്നതിനു മുമ്പ്‌ ബഹുമാനപ്പെട്ട കോടതിയോട്‌ ഇത്രയും നേരം ക്ഷമാപൂര്‍വ്വം ഇതു കേട്ടതിനും സൗകര്യങ്ങള്‍ ചെയ്‌തു തന്നതിനും ആത്മാര്‍ത്ഥതയോടെ ആദരവോടെ ഞാന്‍ നന്ദി പറയുന്നു. ഈ മഹത്തായ വിചാരണയില്‍ എന്നെ സഹായിച്ച അഭിഭാഷകര്‍ക്ക്‌ നന്ദി. ഈ കേസുമായി ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥരോട്‌ എനിക്ക്‌ യാതൊരു അനിഷ്‌ടവുമില്ല. എന്നോടു കാട്ടിയ കാരുണ്യത്തിന്‌ അവരോട്‌ നന്ദി പറയുന്നു. നല്ല പെരുമാറ്റത്തിന്‌ ജയിലധികൃതരോടും നന്ദി പറയുന്നു. അഖണ്‌ഡഭാരത്‌ അമര്‍രഹേ! വന്ദേമാതരം,

Sunday, January 5, 2014

Life of Hindu Yogi Jesus Christ...



  1. യേശു ജീവിതാന്ത്യം ഭാരതത്തില്‍ ഒരു ഹിന്ദു സന്യാസിയായി ചിലവഴിച്ചു.

    Join►►► HINDU MISSIONARY SOCIETY Page ►►► 
    Like ✔ Comment ✔ Tag ✔Share✔
    “യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

    യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!

    ആമുഖം

    റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും, അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887-ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം കാശ്മീരിൽ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏതോ ബുദ്ധസന്യാസി എന്തോ പറയുന്നതിന്റെ കൂട്ടത്തിൽ Issa എന്ന് പറഞ്ഞത്രേ! കൌതുകം തോന്നിയ അദ്ദേഹം അതേപറ്റി കൂടുതൽ അന്വേഷിച്ചത്രേ! അങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നെന്നും, ആ വിശുദ്ധന്റെയും യേശുവിന്‍റെയും പ്രബോധനത്തിലും ജീവിതത്തിലും അസാമാന്യ സാദൃശ്യം ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നത്. കാശ്മീരിലെ വിശുദ്ധനും യേശും ഒരാളാണെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവന്ന ആഘാതത്തിൽ അദ്ദേഹം ബോധമറ്റ് വീണതായും പറയപ്പെടുന്നു.

    ചില സൂചനകൾ

    കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ സത്യത്തിൽ യേശു ആയിരുന്നോ? അതറിയണമെങ്കിൽ, കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും മറ്റും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളും പഠന വിഷയമാക്കിയേ മതിയാവൂ.

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാശ്മീരിലെ ചില പുരാതന ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍! ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്നൊരു ഗോത്രം വിശ്വസിക്കുന്നു. പ്രാദേശികമായി അയാൾ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്രേ. ഇതിൽ Ahmadis വിഭാഗക്കാരുടെ വിശ്വാസവും ശ്രദ്ധേയമാണ്. പേരുമാറ്റി കാശ്മീരിൽ എത്തിയ ആൾ യേശു തന്നെയായിരുന്നുവെന്ന് തറപ്പിച്ച് പറയുകയാണ് ഈ പക്ഷം! കാശ്മീരില്‍ എത്തിയശേഷം, Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തത്രേ. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree എന്ന പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മറിയം മരണപ്പെട്ടു. മറിയത്തിന്റെ കല്ലറയാണ് Mai Mari da Ashtan എന്ന പേരിൽ അറിയപ്പെടുന്നതത്രേ!

    ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (“The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asaf-ന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കം നടന്നിരിക്കുന്നത്. കാശ്മീരിലെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും, മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നും പറയപ്പെടുന്നു. അതേസമയം, ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

    എന്തിന് ഇന്ത്യയിലേക്ക്?

    യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ, യേശു എന്തിന് ഇന്ത്യയിലേക്ക് വന്നു? ചോദ്യം ഏറെ പ്രസക്തമാണ്. അതുസംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

    1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള പ്രധാന കാരണവും ഫ്രാൻസിലെ റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍, യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. യേശുവിനെ കുരിശിൽ തറച്ചത് റോമാക്കാര്‍ ആണെന്നിരിക്കെ ഫ്രാൻസിൽ പോയാൽ അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിന്നെ പിടിക്കപ്പെടാനുമുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ, റോമാക്കാരുടെ ഭീഷണികള്‍ ഒന്നുമില്ലാത്ത രാജ്യമായിരുന്നതിനാലാണത്രേ യേശു ഇന്ത്യയിലേക്ക് വന്നത്!

    2. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇസ്രയേൽ ജനതയുടെ സാന്നിധ്യമാണ് മറ്റൊരു കാരണം. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിൻ‌തലമുറക്കാർ കാശ്മീരിൽ ജീവിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ട്. അങ്ങനെയെങ്കില്‍, യേശുവിന് അജ്ഞാതവാസം നടത്താൻ പറ്റിയ സ്ഥലം കാശ്മീരാണെന്നതിൽ തർക്കമില്ല.

    3. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കന്‍ നാടുകളിലേക്ക് യാത്രചെയ്യാൻ അന്ന് നിലവിലുണ്ടായിരുന്ന എളുപ്പ വഴികളായിരുന്നു മറ്റൊരു കാരണം. Silk റൂട്ട്, Spice റൂട്ട് എന്നറിയപ്പെട്ടിരുന്ന ആ എളുപ്പ വഴികളിൽ, കേരളത്തിലെത്താൽ തോമാ ഗ്ലീഹാ തിരഞ്ഞെടുത്ത വഴി Spice റൂട്ട് ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ. അങ്ങനെ, Silk റൂട്ട് തിരഞ്ഞെടുത്ത യേശു കാശ്മീരില്‍ എത്തി. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ചാണ് യേശു ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ, റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങളാണ് യേശുവിനെ ഇന്ത്യയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം.

    യേശുവിന്‍റെ കാശ്മീരിലെ കല്ലറ

    യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.

    ശവകുടീരത്തിലെ കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാദമുദ്രകളില്‍ കാണാവുന്ന ചില പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയ പ്രഫസര്‍ Hassnain സാക്ഷിക്കുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ ഇത് യേശുവിന്റേതാകാനുള്ള സാധ്യതയാണ് അദ്ദേഹത്തിന്റെ പഠനം. അതുപോലെ, കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കപ്പെടുന്ന ആരാധനാലയത്തില്‍ Yus Asaf എന്നറിയപ്പെടുന്ന താന്‍ യേശുവാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ലിഖിതം കൊത്തിവച്ചിട്ടുണ്ട്.

    Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും, Yuz Asaf വും യേശുവും ഒരേ ആളായിരുന്നുവെന്നുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വാദം. അതുപോലെ, Yuz Asaf-യെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം, ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപപ്പെട്ടില്ല. അങ്ങനെയെങ്കില്‍, Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്നും വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രവുമല്ല, ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്: Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു. അയാൾ യേശു ആയിരുന്നു!

    തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

    യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

    Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സത്യം എന്താവും?

    ഭൂമിശാസ്ത്രപരമായ തെളിവുകള്‍

    വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

    ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത്, “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിൽ ഒരു പുല്‍ത്തകിടി ഉണ്ട്. അതുപോലെ, Yuz Asaf എന്ന പേരിൽ കിഴക്കന്‍ അഫ്ഗാനിൽ രണ്ട് സമതലങ്ങളും ഉണ്ട്. കാശ്മീരിലെയും പ്രാന്തപ്രദേശത്തെയും സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനതകൾ എന്താണ് അർത്ഥമാക്കുന്നത്?

    1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും. ആ ദേവാലയത്തെ ഒരു ശിലാശാസനം (കല്ലിലെഴുത്ത്) ശ്രദ്ധേയമായ തെളിവാണ്: “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”! ഇതുകൂടാതെ, പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും, പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

    പുസ്തകങ്ങളിലൂടെ

    യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും, അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും, ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും, AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

    യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്.

    കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

    Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിൽ അമൂല്യമായ ഒന്നാണ് The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം. ഇതിൽ, യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുസ്തകത്തിൽ Yuz Asaf നെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം.


    Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
    This Article from Facebook..............


Wednesday, July 31, 2013

Love Jihad (ലവ് ജിഹാദ് )


"സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

ഓരോ ഹിന്ദുവും തീർച്ചയായും കാണേണ്ട വീഡിയോകൾ 
...........................................................................................................................................................................


ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതം 
മാറ്റുന്ന ലവ് ജിഹാദുമായി ബന്ധപെട്ട വീഡിയോകൾ :-
Video 1

Video 2

Video 3


Video4


Video 5



Source :- Hindu Help Line & Social Networks Medias

Friday, July 19, 2013

അയോധ്യ : വസ്തുതകൾ അറിയുക


"അയോധ്യ.. പേര് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ഗാഡനിദ്രയിൽ  ഉള്ള മതെതരന്‍പോലും ‍ സാധുക്കളായ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ അന്യായം എന്ന് ചാടിയെഴുന്നേറ്റ് പറയുന്ന ഒരിടം. പക്ഷെ എന്ത് കൊണ്ട് ഭാരതത്തിലെ ആത്മാഭിമാനമുള്ള ഹൈന്ദവജനത, അവിടെ രാമക്ഷേത്രം ഉയരണം എന്ന് ശഠിക്കുന്നു എന്ന് ഏതെന്കിലും ഒരു മതെതരന്‍ ചിന്തിച്ചിട്ടുണ്ടോ?? അവിടം ഒരു രാമക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, മതഭ്രാന്ത് വെച്ച്പുലര്‍ത്തുന്ന സമാധാനമതക്കാരുടെ നെറികെട് മനസ്സിലാക്കിയിട്ടുണ്ടോ ??

 അയോധ്യ രാമക്ഷേത്രം ബാബര്‍ തകര്‍ത്തു എന്നതിന് തെളിവുണ്ടായിട്ടും എന്തുകൊണ്ട് തീവ്രവാദമതക്കാര്‍ ക്ഷേത്രം നമുക്ക്‌ വിട്ടു തരുന്നില്ല. 1970, 1992, 2003 എന്നീ വര്‍ഷങ്ങളില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ Archeological Survey of India അവിടെ ഖനനം നടത്തുകയും, ഒരു ക്ഷേത്രത്തിനെ പള്ളിയാക്കി മാറ്റിയതാണ് സത്യമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഔറംഗസെബിന്റെ പൗത്രി, സമകാലികനായിരുന്ന മിര്‍സാ ഖാന്‍, എഴുത്തുകാരനായിരുന്ന അബ്ദുള്‍ ഫസല്‍ എന്നിവരും, ഇസ്ലാം എഴുത്തുകാരനായ മൗലാന ഹക്കീം അബ്ദുള്‍ ഖാദര്‍ എഴുതിയ "ഹിന്ദുസ്ഥാന്‍ ഇസ്ലാമി ഹാത് മേം " എന്ന ഗ്രന്ഥത്തിലും അയോധ്യ രാമക്ഷേത്രം എന്ന് പാരമാര്‍ശം ഉണ്ട്. ചിത്രത്തില്‍ നമുക്ക്‌ ദ്വാപരയുഗം, ഹരി-വിഷ്ണു സംസ്കാരം, കുശരാഷ്ട്ര ശില്പങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സമാധാനമതക്കാര്‍ സഹകരിക്കുവാന്‍ തയ്യാറല്ല എന്നതിന്റെ അര്‍ഥം എന്താണ് ?? അയോധ്യ രാമക്ഷേത്രചരിത്രം നമുക്കൊന്ന് ചര്‍ച്ച ചെയ്യാം.

ക്ഷേത്രധ്വംസനം മ്ലേച്ചന്മാരുടെ കുലത്തൊഴില്‍ ആയത് കൊണ്ട് തന്നെ, അവര്‍ നടത്തിയ ക്ഷേത്രധ്വംസനം നമുക്കൊരു പുതുമയാകില്ല. അത് കൊണ്ട് തന്നെ, നമുക്ക് തുടക്കമൊന്നു മാറ്റിപ്പിടിക്കാം. ദ്വാപരയുഗത്തിന്റെയും, ഹരി-വിഷ്ണു കുലങ്ങളുടെയും രേഖകള്‍ കണ്ടെടുക്കപ്പെട്ട , ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന്‍ നിര്‍മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ നിന്നും വളരെ ബൃഹത്തായ ചരിത്രരേഖകള്‍ ആണ് നമുക്ക്‌ ലഭിച്ചിട്ടുള്ളത്. പ്രസ്തുത ക്ഷേത്രം, അലക്സാണ്ടറുടെ ആഗമനത്തിനു (BC 327) ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീക്കുകാരനും, ബുദ്ധമതം സ്വീകരിച്ചവാനുമായ മിനാണ്ട തച്ചുടക്കുമ്പോള്‍, മ്ലേച്ചന്റെ പടച്ചവനെ പറ്റി, ഈശ്വരന്‍ ചിന്തിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. പിന്നെയും അറുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നബിക്ക്‌ വെളിപാടുണ്ടാകുന്നതും. അതായത്‌ മതഭ്രാന്തനായ ബാബര്‍ ഭാരതം ആക്രമിക്കുന്നതിനും ആയിരത്തിയഞ്ഞൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ പുണ്യഭൂമി ആക്രമണത്തെ നേരിട്ടിരുന്നു. കേവലം രണ്ടു മാസത്തിനുള്ളില്‍ മിനാണ്ടയെ വധിച്ചു ഭാരതത്തിന്റെ വീരപുത്രനായ ദ്യുമന്ത് സെന്‍ മിനാണ്ടയെ വധിച്ചു BC 58 ഇല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു.

പിന്നീട് AD 5 ഇല്‍ സ്കന്ദഗുപ്തന്‍ ക്ഷേത്രം നവീകരിച്ചു. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആയി സമാധാനത്തോടെ വസിച്ച പിന്നീടുള്ള കാലം അവസാനിച്ചത്‌ ബാബര്‍ എന്ന മാതൃഭോഗിയുടെ രൂപത്തില്‍ ആയിരുന്നു.
ഭാരതത്തില്‍ മതപ്രചരണം നടത്തുക എന്നതിലുമുപരി ഇവിടുത്തെ ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ആ മ്ലേച്ചസന്തതിയുടെ ലക്ഷ്യവും. ദേഹവും ദേഹിയും എപ്രകാരം ബന്ധപെട്ടിരിക്കുന്നോ, അതെ പോലെ തന്നെ സ്വന്തം സദ്ഭരണം കൊണ്ട് ഭാരതത്തിന്‍റെ ആത്മാവായി മാറിയ ഭരണാധികാരിയുടെ ക്ഷേത്രം തച്ചുടക്കുക വഴി, ഭാരതജനതയുടെ മേല്‍ സ്വന്തം മതഭ്രാന്തിന്റെ കോട്ട കെട്ടുകയായിരുന്നു അയാള്‍ . ക്ഷേത്രധ്വംസനം ചെയ്യുന്നതിനായി 175000 ത്തോളം സാധുജനങ്ങളെ കൊന്നൊടുക്കിയ ബാബര്‍ ഹിന്ദുക്കള്‍ക്ക് അയോധ്യയില്‍ പ്രവേശനം നിഷേധിച്ചു .. ബാബറിന്റെ സേനാനായകന്‍ ആയിരുന്ന മിര്ബാഖ്‌ ആണ് ഭാരതത്തിന്‍റെ ആദര്‍ശപുരുഷന്‍റെ അമൂല്യവിഗ്രഹം സ്വന്തം വാളിനാല്‍ തച്ചുടച്ചതും.

പിന്നീടുള്ള കാലം ഭാരതം മ്ലേച്ചശ്വാനന്മാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു പോയത്‌ കൊണ്ട് തന്നെ, ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക്‌ സാധിച്ചുമില്ല. ബാബറിന്റെ പിന്‍ഗാമികള്‍ എല്ലാം തീവ്രവാദ മതത്തിന്റെ ക്രൂരമുഖം ലോകത്തിനു കാണിച്ചു കൊടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുഖത്ത്‌ ഒന്നിച്ച സമയത്തും അയോധ്യയുടെ പേരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ലോകത്തെവിടെയും ഒരു മുസ്ലീം പള്ളിയും ജന്മസ്ഥാന്‍ എന്നറിയപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ്‌ പിന്നെങ്ങിനെ ജന്മസ്ഥാന്‍ മസ്ജിദ്‌ ആയി ?? 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടപ്പെട്ട ക്ഷേത്രത്തില്‍ തനിക്ക്‌ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885 ഇല്‍ രഘുവീര്‍ ദാസ്‌ എന്ന പുരോഹിതന്‍ അലഹബാദ്‌ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയെങ്കിലും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കോടതി അനുമതി നിഷേധിച്ചു. 1870 ഇല്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ H.R Nevil ആണ് ജന്മസ്താന്‍ മസ്ജിദ്‌ എന്ന പേരും നല്‍കിയത്‌.. . അയോധ്യയുടെ പേരില്‍ ഉള്ള സംഘര്‍ഷങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ തീവ്രത കൊണ്ട് അല്പകാലത്തെയ്ക്ക് ശിഥിലമായി തീര്‍ന്നു.

1934 ഇല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെ വധിക്കുകയും, ക്ഷേത്രത്തിന്റെ ഒരു ഗോപുരം തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ മുസ്ലീങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ്‌ എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പക്ഷെ 1949 December 22 നു വീണ്ടും അവിടെ ഒരു രാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. 1950 ഇല്‍ ഗോപാല്‍ സിംഗ് വിശാരാദ്‌ എന്നൊരു പുരോഹിതന്‍ വീണ്ടും പൂജ ചെയ്യാന്‍ അനുമതി ചോദിച്ചെങ്കിലും, തൊട്ടടുത്ത വര്ഷം അദ്ദേഹം മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടു. 1959 ഇല്‍ നീംഗോരികള്‍ എന്ന ഗോത്രവര്‍ഗക്കാരും, 1961 ഇല്‍ വഖഫ്‌ ബോര്‍ഡും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് അലഹാബാദ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു. 1984 ഇല്‍ വിശ്വഹിന്ദു പരിഷത് കേസ്‌ ഫയല്‍ ചെയ്യുകയും, 1989 ഇല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തു. മാത്രമല്ല പള്ളി മാറ്റി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന് വ്യവസ്ഥ മുന്നോട്ടു വെക്കുകയും ചെയ്തു. അലഹാബാദ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യ രാമക്ഷേത്രം തന്നെ എന്നതിന്‍റെ വ്യക്തമായ രേഖകള്‍ വിശ്വഹിന്ദുപരിഷത്ത്‌ 1990 ഇല്‍ കോടതിയില്‍ ഹാജരാക്കുകയും ഉണ്ടായി. ഇതെല്ലാം ചെയ്തിട്ടും തങ്ങളുടെ മതഭ്രാന്തിനു അടിമപ്പെട്ട മ്ലേച്ചവര്‍ഗം വര്‍ഗീയകലാപങ്ങള്‍ വഴി ഈ മണ്ണിനെ കലുഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തു നിന്നു. തങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും അവര്‍ അത് തിരുത്താന്‍ തയ്യാറല്ലായിരുന്നു.


ശക്താനാം ഭൂഷണം ക്ഷമ എന്നാണ് പ്രമാണം എങ്കിലും, ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസ്സിലാക്കിയ ഹൈന്ദവസമൂഹം, സ്വന്തം ആത്മാഭിമാനത്തിനു മുകളില്‍ ബാബര്‍ തീര്‍ത്ത സ്വന്തം മതത്തിന്‍റെ ചവറ്റു കൂന 1992 ഇല്‍ തച്ചുടച്ചു. സത്യം മനസ്സിലാക്കാത്തവരും, മനസ്സിലായിട്ടും സ്വന്തം മതേതര മുഖം നഷ്ടമാകാതിരിക്കാന്‍ പെറ്റമ്മയെ പോലും അന്യനു കാഴ്ച വെയ്ക്കാന്‍ മടിക്കാത്ത സോഷ്യലിസ്റ്റ്‌ നാറികളും, മതം വളര്‍ത്താന്‍ പോര്‍ക്കിസ്താനു ഭാരതത്തെ ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന ജിഹാദികളും ഇതിന്റെ പേരില്‍ ഹൈന്ദവജനതയെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നു. രാമന്‍ ഭാരതം ഭരിച്ച, സ്വന്തം ഭരണം കൊണ്ട് രാഷ്ട്രം സ്വര്‍ഗ്ഗതുല്യമാക്കിയ ഭാരതത്തിന്റെ ആത്മസ്വരൂപമാണ്‌.; ആദര്‍ശമാണ്. അയോധ്യയില്‍ എന്ന് രാമക്ഷേത്രം ഉയരുന്നോ, ഈ പുണ്യഭൂവിന്‍റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ മ്ലേച്ചന്റെ കത്തിയുടെ മുറിവും അന്ന് മാത്രമേ ഭേദപ്പെടുകയുള്ളൂ..
----------------------------------------------
രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."
----------------------------------------------

----------------------------------------------
രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."




Friday, July 12, 2013

ദശപുഷ്പങ്ങള്‍


ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത് പത്തുതരം ഇലകളാണ് ചിലവയ്ക്ക് ചെറിയ പൂക്കളും കാണും വിശ്വാസ സംബന്ധമായും ചികിത്സാ സംബന്ധമായും ദശ പുഷ്പങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

വിഷ്ണുക്രാന്തി ( കൃഷ്ണക്രാന്തി ),കറുക, മുയല്‍ ചെവിയന്‍ (ഒരിചെവിയന്‍) , തിരുതാളി,ചെറുള, നിലപ്പന(നെല്‍പാത) , കയ്യോന്നി( കൈതോന്നി , കയ്യുണ്ണി ) ,പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശ പുഷ്പങ്ങള്‍.

ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുന്‍പ് ദശ പുഷ്പം ചൂടുന്നു. ധനുമാസ രാവിന്‍റെ കുളിരില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു.

കര്‍ക്കിടക മാസത്തില്‍ ദശ പുഷ്പം ചൂടുന്നത് രോഗ ശമനത്തിനും പാപ പരിഹാരത്തിനും ഉതകുമെന്ന് വിശ്വാസമുണ്ട്.കര്‍ക്കിടക കഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പത്തുതരം ഇലകളാണ് പ്രധാനമായും സുഖചികിത്സയ്ക്കുപയോഗിക്കുന്നത്.

മലബാറില്‍ കര്‍ക്കടകത്തില്‍ ശീവോതിക്ക് - ശ്രീ ഭഗവതിക്ക്- വെക്കുന്നതിലും ദശപുഷ്പങ്ങള്‍ പ്രധാന ഇനമാണ്

വിഷ്ണുക്രാന്തി-

സംസ്കൃതത്തില്‍ നീല പുഷ്പം എന്നു പേര്.
ശാസ്ത്രീയ നാമം: ഇവോള്‍വുലസ് അള്‍സിനോയിഡ്സ്

ജ്വര ചികിത്സയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു.നിലത്ത് പടരുന്ന ഈ ചെടിയുടെ പൂക്കള്‍ക്ക് നീല നിറമാണ് . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതു തന്നെ

കറുക-

സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ എന്നൊക്കെ അറിയപ്പെടുന്നു.
ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്ടൈളോണ്‍

തണ്ടിന്‍റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്.അമിതമായ രക്ത പ്രവാഹം നിര്‍ത്താനും കഫപിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.

മുയല്‍ച്ചെവിയന്‍-

മുയല്‍ ചെവിയോട് സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ് ഈ പേര് വീണത്. സംസ്കൃതത്തില്‍ ചിത്രപചിത്ര എന്നാണ് പേര്.

ശാസ്ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ
നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്.

തിരുതാളി-

ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നു.സംസ്കൃതത്തില്‍ ലക്മണ എന്ന് പേര്.
ശാസ്ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

ഈ വള്ളിച്ചെടിയില്‍ പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്. വന്ധ്യത , പിത്ത രോഗങ്ങള്‍ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്.

ചെറുള-

സംസ്കൃതത്തില്‍ ഭദ്രിക
ശാസ്ത്രീയ നാമം: എര്‍വ ലനേറ്റ

മൂത്രാശയ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു.

നിലപ്പന-

താലമൂലി, വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയില്‍ മുസ്ലി എന്ന് പേര്‍.
ശാസ്ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്.

ആയുര്‍വേദ വിധി പ്രകാരം ഇത് വാജീകരണത്തിന് ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന് മരുന്നായും ഇത് ഉപയോഗിക്കുന്നു.


കയ്യോന്നി-

സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു
ശാസ്ത്രീയ നാമം:എക്ളിപ്റ്റ ആല്‍ബ

തലമുടി സമൃദ്ധമായി വളരുന്നതിന് ഇതിന്‍റെ ഉപയോഗം സഹായിക്കുന്നു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും.

പൂവാംകുറുന്തല്‍-

സംസ്കൃതത്തില്‍ സഹദേവീ
ശാസ്ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

രക്തശുദ്ധീകരണം, പനി, തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.

മുക്കുറ്റി-

സംസ്കൃതത്തില്‍ ജലപുഷ്പം .
ശാസ്ത്രീയ നാമം: ബയോഫിറ്റം സെന്‍സിറ്റിവം.

കഫക്കെട്ട്, വയറളിക്കം, വ്രണങ്ങള്‍ കരിയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഉഴിഞ്ഞ

സംസ്കൃതത്തില്‍ ഇന്ദ്ര വല്ലിയെന്ന് പേര്.
ശാസ്ത്ര നാമം:കാര്‍ഡിയോസ് പെര്‍മം ഹലികാകാബം'.

മുടി കൊഴിച്ചില്‍, നീര്, വാതം, പനി എന്നിവയ്ക്ക് പ്രതിവിധിയാണ്.

ചതിയുടെ ചരിത്രം


മുന്‍പേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഈ പോസ്റ്റ്‌ വായിക്കുന്ന ഹിന്ദുക്കള്‍ ഇത് പരമാവധി ഷെയര്‍ ചെയ്യണം. വിജയനഗരവും, അമരാവതിയും എല്ലാം ശോഭിച്ച തെലുങ്ക് ദേശത്ത് കുരിശുചെടികള്‍ വളര്‍ന്ന ചതിയുടെ ചരിത്രം ആണിത്..!! 

"ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരപകടത്തില്‍ കൊല്ലപ്പെടുന്നു, ഇതറിഞ്ഞതും സംസ്ഥാനത്തില്‍ നൂറിലധികം ആളുകള്‍ ആ ദുഃഖം താങ്ങാനാകാതെ ഹൃദയാഘാതം വന്നും, സ്വയം ജീവന്‍ അവസാനിപ്പിച്ചും എല്ലാം ഇല്ലാതാകുന്നു. കഥ കേട്ടാല്‍ ഏതോ തമിഴ്‌ സിനിമയിലെതാണോ എന്ന് വായിക്കുന്നവര്‍ക്ക് സംശയം തോന്നിയേക്കാം. പക്ഷെ ഇതാണ് വിശുദ്ധ Y.S രാജശേഖര റെഡഡി മരിച്ചപ്പോള്‍ ആന്ധ്രയില്‍ നിന്നും കേട്ട ആദ്യവാര്‍ത്ത. ആരായിരുന്നു ഇയാള്‍, എന്തൊക്കെ മഹത്കാര്യങ്ങളാണ് ഇയാള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്തത് എന്ന് മറ്റാരും അറിഞ്ഞില്ലെങ്കിലും ഇന്നാട്ടിലെ ഹിന്ദുക്കള്‍ അറിഞ്ഞിരിക്കണം. കുരിശുമതം ആന്ധ്രയില്‍ നൂറ്റാണ്ടുകളോളം ശ്രമിച്ചിട്ടും മൊത്തം പരിവര്‍ത്തനം ചെയ്തതിനേക്കാള്‍ കൂടുതല്‍ ആളുകളെ കേവലം അഞ്ചു വര്ഷം കൊണ്ട് മതം മാറ്റിയ വിശുദ്ധന്‍ ആയിരുന്നു YSR. നമുക്കാ മഹാഭോഗിയുടെ അത്ഭുതകഥകള്‍ ശ്രദ്ധിക്കാം..!!
"ചര്‍ച്ച് ഓഫ് സൗത്ത്‌ഇന്ത്യ സഭയുടെ കീഴില്‍ ഹിന്ദു നാമത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ആണ് YSR ജനിച്ചത്‌. രാഷ്ട്രീയത്തില്‍ ഇത് അയാള്‍ക്ക്‌ വളരെയധികം ഗുണവും ചെയ്തു. ക്രിസ്ത്യാനി എന്നു പറഞ്ഞും, റെഡഡി കുലത്തിന്‍റെ പേര് കാണിച്ചും രണ്ടു സമുദായങ്ങളുടെയും വോട്ട് അയാള്‍ വാങ്ങിച്ചു. 2004 ഇല്‍ ആന്ധ്രയില്‍ ഭാരതത്തില്‍ എത്തിയ റെഡ്‌ഡി പിന്നീടുള്ള സമയം യത്നിച്ചതു മുഴുവന്‍ മതം വളര്‍ത്താന്‍ വേണ്ടി മാത്രം ആയിരുന്നു. ഇവാഞ്ചലിസ്റ്റുകള്‍ക്ക് പിന്നീടങ്ങോട്ടുള്ള സമയം സുവര്‍ണ്ണകാലം ആയിരുന്നു. ഭദ്രാചലം, സിംഹാചലം, കാളഹസ്തി, മംഗളഗിരി, അഹോബിലം, തിരുപ്പതി എന്നീ മഹാക്ഷേത്രങ്ങളുടെ സമ്പത്ത്‌ ക്രിസ്തുമതം വളര്‍ത്താനായി ആ ശുനകസന്തതി ഉപയോഗിച്ചു. തിരുപ്പതി ക്ഷേത്രത്തെ പൂര്‍ണ്ണമായും ചൂഷണം ചെയ്യുകയായിരുന്നു അയാള്‍, ക്ഷേത്രം ചെയര്‍മാന്‍ ആയി നസ്രാണി ആയ സ്വന്തം ബന്ധുവിനെയും, ബോര്‍ഡ്‌ അംഗമായി സുഹൃത്തായ ഒരു അബ്കാരിയെയും അയാള്‍ നിയമിച്ചു. ആന്ധ്രയിലെ മുപ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, ക്ഷേത്രവരുമാനത്തിന്‍റെ കേവലം 15% മാത്രമാണ് ക്ഷേത്രങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്. പൂജാരിമാരുടെ വേതനം 500-1000 മാത്രമായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപ ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കപ്പെട്ടു. 2006 ഇല്‍ ആന്ധ്രയിലെ പള്ളികളുടെ നവീകരണത്തിനു എണ്‍പതിനായിരം രൂപ വീതവും, പുതിയ പള്ളികള്‍ക്ക്‌ ഒന്നര ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ വിവാഹത്തിനു 15000 രൂപ ധനസഹായം നല്‍കിയിരുന്നു. പള്ളികള്‍ പണിതുയര്‍ത്തിയ ഈ കാലഘട്ടത്തില്‍ ഏഴ് പേര്‍ക്ക് ഒരു പള്ളി എന്ന നിലയില്‍ പള്ളികളുടെ എണ്ണം വര്‍ധിച്ചു എന്ന് പറയുമ്പോള്‍ ഓര്‍ക്കുക, YSR ഹിന്ദുക്കളോട് ചെയ്ത നെറികെട് എത്ര മാത്രം എന്ന്. ഒരു ലക്ഷത്തിനാല്പത്തി എണ്ണായിരം പള്ളികള്‍ ആണ് ആന്ധ്രയില്‍ മാത്രം ഉള്ളത്.

"തിരുപ്പതി ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് മലകളില്‍ രണ്ടെണ്ണം അടക്കം, ക്ഷേത്രത്തിന്റെ 27.5 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പിടിച്ചെടുത്ത സര്‍ക്കാര്‍ അത് പിക്നിക്‌ ഏരിയ, സര്‍ക്കാര്‍ ഓഫീസുകള്‍, തുടങ്ങിയവ നിര്‍മ്മിക്കാന്‍ കൊടുത്തു. ഏഴായിരം ഏക്കറോളം ക്ഷേത്രഭൂമികള്‍ പല ക്ഷേത്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത്‌ ക്രിസ്ത്യന്‍,മുസ്ലീം പള്ളികള്‍ പണിയുവാന്‍ നല്‍കി. ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് ബാക്ക് വേട് ക്ലാസ് പട്ടികയില്‍ ഇടം നല്‍കുകയും സംവരണവിഭാഗങ്ങളെക്കാള്‍ കൂടുതല്‍ ധനസഹായം ചെയ്യുകയും ചെയ്തു. ബ്രാഹ്മിന്‍സ്‌ മതം മാറിയാല്‍ പോലും ഈ സഹായം ലഭിക്കുമായിരുന്നു. ഹിന്ദുഭക്തി ഗാനങ്ങളെയും, മൂര്‍ത്തികളെയും കോപ്പി അടിക്കുന്ന പതിവ് ശൈലി അവിടെയും തുടര്‍ന്നു. ഇതെല്ലാം പോരാതെ ക്രിസ്ത്യാനികള്‍ മറ്റൊരു ഡിമാണ്ട് കൂടി അവതരിപ്പിക്കുന്നതിനു ആന്ധ്ര സാക്ഷിയായി. മുസ്ലീമുകള്‍ക്ക് ഹജ്ജിനു പോകാന്‍ 35000 വീതം നല്‍കുന്നത് പോലെ ജെറുസലേമില്‍ പോകാന്‍ 25000 രൂപ സബ്സിഡി കിട്ടണം എന്നായിരുന്നു അവരുടെ വാദം. റെഡ്‌ഡിയുടെ സഹായത്തോടെ ഗ്രാമങ്ങളിലെ ജനങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട് സഭ മതപരിവര്‍ത്തനം ശക്തമാക്കിയപ്പോള്‍ 
സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകുമായിരുന്നില്ല. ക്രിസ്ത്യന്‍ പോപുലെഷന്‍ 1.5% മാത്രം ഉണ്ടായിരുന്ന ആന്ധ്രയില്‍ അഞ്ചു വര്ഷം കൊണ്ട് അവരുടെ ജനസംഖ്യ 10-12.5% ആയി എന്നുള്ളതാണ്. പക്ഷെ സെന്‍സസ് കണക്കുകള്‍ വരുമ്പോള്‍ കുടുംബപേര് മാറ്റാതെ അവരുടെ എണ്ണം കുറച്ചു തന്നെയാണ് കാണിച്ചിരുന്നത്. ഇത് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നേടാനും, സംസ്ഥാനത്ത്‌ മതപരിവര്‍ത്തനം ശക്തമാണ് എന്ന വാര്‍ത്ത പുറത്ത് വരാതിരിക്കാനും കൂടി വേണ്ടി ആയിരുന്നു.

"ഇനി റെഡ്‌ഡി എന്ന വിശുദ്ധന്റെ സ്വകാര്യജീവിതത്തിലേയ്ക്ക് പോകാം. അഴിമതി എന്നതിന്‍റെ അര്‍ഥം ആയിരുന്നു ഇയാളുടെ രാഷ്ട്രീയജീവിതം. 2006 ഇല്‍ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മൂലം കയ്യേറി വെച്ചിരുന്ന ആയിരത്തിഅറുനൂറു ഏക്കര്‍ വനഭൂമി ഇയാള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. സന്തൂര്‍ പവര്‍ കമ്പനി, ജഗതി പബ്ലികെഷന്‍സ്‌, ഭാരതി സിമന്‍റ്, അഴിമതി കൊണ്ട് പ്രശസ്തമായ സത്യം ഗ്രൂപ്‌ എന്നീ സംരംഭങ്ങള്‍ വഴി കോടികളാണ് റെഡ്‌ഡി കുടുംബം ഉണ്ടാക്കിയത്.

"കത്തോലിക്കാ സഭ സ്വന്തം ആവശ്യങ്ങള്‍ക്ക് എന്നും ആശ്രയിച്ചിട്ടുള്ള കൂട്ടര്‍ ആണ് നക്സലുകളും, മാവോയിസ്റ്റുകളും. റെഡ്‌ഡിയും വ്യത്യസ്തന്‍ ആയിരുന്നില്ല. 2004 ഇല്‍ അധികാരത്തില്‍ കയറിയ ഉടന്‍, അയാള്‍ ഇവര്‍ക്കെതിരെ ഉള്ള പോലീസ്‌ നടപടികള്‍ മരവിപ്പിച്ചു. LTTE യുടെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്ന ആന്ധ്രയില്‍ പോലീസിനു ഈ മൂന്നു കൂട്ടരെയും തൊടാന്‍ പോലും സാധിക്കാതായി. അതിനു പ്രത്യുപകാരം ഇക്കൂട്ടര്‍ തിരിച്ചും ചെയ്തു. 2006 ഇല്‍ മലൈഗാവിലും, 2007 ഇല്‍ മെക്കാ മസ്ജിദിലും റെഡ്‌ഡിയുടെ തീവ്രവാദി സുഹൃത്തുക്കള്‍ സ്ഫോടനം നടത്തി. ഹിന്ദുവിനെയും, മുസല്‍മാനെയും തമ്മിലടിപ്പിച്ചു ഇല്ലാതാക്കിയാല്‍ സ്വന്തം മതം വളര്‍ത്താം എന്നായിരുന്നു കത്തോലിക്കാ സഭയുടെ കണക്ക്കൂട്ടല്‍. അതുകൊണ്ട് തന്നെ റെഡ്‌ഡിയുടെ പോലീസ്‌ കുറ്റം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടി വെച്ചു. ഹിന്ദു വിരോധികളായ മതേതരമാന്യന്മാര്‍ അതേറ്റു പിടിക്കുകയും ചെയ്തു.

"പക്ഷെ ചെയ്ത പാപങ്ങളുടെ ഫലം റെഡ്‌ഡിക്കും നല്ല അന്തസ്സായി തന്നെ കിട്ടി. 2009 ഇല്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ച അയാളുടെ ശവം കണ്ടെത്തിയത്‌ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. പച്ചവെള്ളം പോലും കുടിക്കാതെയുള്ള മരണം. മരണശേഷം കോണ്ഗ്രസും അയാളുടെ മകനും തമ്മില്‍ അകലുകയും, മകന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. വളര്‍ത്താന്‍ അറിയാമെന്കില്‍ തങ്ങള്‍ക്കു തളര്‍ത്താനും അറിയാം എന്ന് പറഞ്ഞുകൊണ്ട് കോണ്ഗ്രസ് അനധികൃതസ്വത്തു സമ്പാദനം എന്നും പറഞ്ഞു അയാളെ പിടിച്ചു ജയിലിലും ഇട്ടു. അഞ്ചു വര്ഷം കൊണ്ട് റെഡ്‌ഡി സ്വന്തം മതം വളര്‍ത്തിയ കഥ കേട്ടാല്‍ , പച്ചവല്‍ക്കരണത്തിനു തലകുത്തി മറിയുന്ന മൂരികള്‍ എത്ര നിസാരന്‍മാര്‍ അല്ലെ..??

Thursday, May 16, 2013

മുക്രിയുടെ മദ്രസക്ക് ഗ്രാൻറ് , ഹിന്ദുവിന്റെ വേദ പാഠശാലക്കൾക്ക് അവഗണന !


വാർത്തകൾ 



ആദിശങ്കര പരമ്പരയിലെ വേദപാഠശാലയ്ക്ക്‌ അവഗണന


ഹിന്ദു മത പാഠശാല എന്ന് കേട്ടാലെ ഒരു ആനുകൂല്യവും ഇല്ല മദ്രസ്സ എന്ന് 

കെട്ടാല്ലോ ചാടി വീഴും രാഷ്ട്രീയ കപടധാരികൾ 


മുക്രിക്കും മാക്രിക്കും എല്ലാം കോടികൾ പെൻഷൻ അനുവധികുന്നത് 

അവരുടെ എതെങ്കിലും ഭണ്ടാരത്തിൽ കൈ ഇട്ടിട്ടു ആണോ ?


ക്ഷേത്രങ്ങളിൽ നിന്നും വിഴുങ്ങുന്ന ദേവസ്വം പോലും അതെ ക്ഷേത്രത്തിലെ ഒരു 

മത പാഠശാലക്ക് ഒരു ഗ്രന്ഥം പോലും വാങ്ങിക്കാൻ ഒരു തുകയും 

അനുവദിക്കുന്നില്ല, ഹിന്ദുവിന്റെ ദുർവിധി ...!


ഈ അവഗണനക്കെതിരെ പ്രതികരിക്കുക .....


.....................................................................................



ഋഗ്വേദത്തിന്‌ തനതായ ആലാപനശൈലി പടുത്തുയര്‍ത്തിയ ലോകത്തിലെ 

തന്നെ ശ്രദ്ധേയമായ കേന്ദ്രമാണിത്‌. പക്ഷേ, ഈ സാംസ്കാരിക കേന്ദ്രത്തോടുള്ള അവഗണന വലുതാണ്‌

കേരളത്തിലെ ഋഗ്വേദപഠനത്തിന്റെ പ്രധാനപാഠശാലയായ തൃശൂര്‍ 

ബ്രഹ്മസ്വംമഠത്തിനെ സര്‍ക്കാര്‍ അവഗണിക്കുന്നു. സംരക്ഷിക്കേണ്ട ഈ 

സാംസ്കാരിക കേന്ദ്രത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ 

ചുവപ്പുനാടയില്‍ കുരുങ്ങുകയാണ്‌.

ജീര്‍ണാവസ്ഥയില്‍നിന്നും രക്ഷനേടുന്നതിന്‌ ഇപ്പോഴത്തെ ധനമന്ത്രിയെയും മറ്റും 

സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന്‌ മഠം അധികൃതര്‍ 

ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസംസ്ഥാന മന്ത്രിമാരും 

പ്രതിപക്ഷനേതാക്കളുമെല്ലാം തൃശൂരിലെത്തുമ്പോള്‍ പലപ്പോഴായി 

മഠത്തിലെത്താറുണ്ടെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ട 

നടപടികള്‍ കൈക്കൊള്ളാന്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. 

കേരളത്തിന്റെ, പ്രത്യേകിച്ച്‌ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ 

പൈതൃകസ്വത്തുക്കളിലൊന്നായ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിനു സര്‍ക്കാര്‍ 

ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും കിട്ടിയിട്ടില്ല. 

ഏഴ്‌ വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 40ല്‍ പരം വിദ്യാര്‍ഥികള്‍ വേദം 

പഠിക്കുകയും വേദത്തെ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനുവേണ്ട 

പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബ്രഹ്മസ്വം മഠത്തിന്റെ ഇന്നത്തെ 

അവസ്ഥ ഏറെ ശോചനീയമാണ്‌.

500 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും ഏത്‌ 

നിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലാണ്‌. അമ്പത്‌ വര്‍ഷത്തിലേറെയായി 

മേല്‍ക്കൂര ഇളക്കിമേഞ്ഞിട്ടെന്ന്‌ മഠം സെക്രട്ടറി പാലിവട്ടം നാരായണന്‍ 

നമ്പൂതിരി പറയുന്നു. പന്തികളും ഉത്തരങ്ങളും കഴുക്കോലുകളുമെല്ലാം 

ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്‌. 

ശ്രീശങ്കരാചാര്യരുടെ ശിഷ്യന്മാരില്‍ പ്രസിദ്ധനായ ഹസ്തമലകന്റെ 

പരമ്പരയില്‍പ്പെട്ടതാണ്‌ വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം. 

ഋഗ്വേദത്തെകൂടാതെ യജുര്‍വേദവും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്‌. പത്തോളം 

അധ്യാപകരാണ്‌ ഇവിടെയുള്ളത്‌. സാമവേദം പഠിപ്പിക്കുന്നതിന്‌ ഇന്നിവിടെ 

അധ്യാപകരില്ല എന്നതാണ്‌ സ്ഥിതി.

ഉദാരമതികളും വേദത്തെ ബഹുമാനിക്കുന്ന ചില സ്ഥാപനങ്ങളും നല്‍കുന്ന 

സംഭാവനയാണ്‌ ഈ വേദശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള 

വരുമാനം. തൃശൂര്‍ യോഗത്തിലെ 410 നമ്പൂതിരി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന 

ട്രസ്റ്റാണ്‌ ഭരണം നടത്തുന്നത്‌. ചങ്ങാലിയോട്‌ വാദ്വാന്‍ മലയില്‍ നിന്നാണ്‌ 

അധ്യക്ഷന്‍. മലയാളത്തിന്‌ ഈ മഹത്തായ സ്ഥാപനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. 

.............................


കടപ്പാട് :പാലേലിമോഹന്‍ & ജന്മഭൂമി
കടപ്പാട് -പാഞ്ചജന്യം