വാർത്തകൾ :
ഗണേശനെ തങ്കച്ചി തല്ലിയതും തലോടിയതും നിരന്തര ചര്‍ച്ച നടത്തിയ രാഷ്ട്രീയ
നപുംസകങ്ങളും പത്ര ദൃശ്യാ വാര്‍ത്താ മാധ്യമ നപുംസകങ്ങളും, ചര്‍ച്ച
ചെയ്യപെടാതെ തമസ്ക്കരിച്ച വാര്‍ത്ത>
വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും ഇ
റങ്ങിപ്പോയ
ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. ദേശീയ
ഗീതമായ
വന്ദേമാതരത്തെ അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ
തന്നെയാണ്
അപമാനിച്ചിരിക്കുന്നത്.
"വന്ദേമാതരം ആലപിക്കുമ്പോള്‍
ലോകസഭയില്‍ നിന്നും ഇറങ്ങിപ്പോയതില്‍
ഖേദമില്ലെന്ന് " -എം.പി
ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്
കൂടുതൽ വായിക്കുക :-
തന്റെ മതപരമായ വിശ്വാസത്തോട് നീതി പുലര്‍ത്താത്തതുകൊണ്ടാണ്
വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും
ഇറങ്ങിപ്പോയതെന്ന് ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്.
ലോകസഭാ സ്പീക്കര്‍ മീരാകുമാറിന് നല്‍കിയ വിശദീകരണക്കുറിപ്പിലാണ്
ഷഫീഖുര്‍ റഹ്മാന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വന്ദേമാതരം
ആലപിക്കുന്നതിനിടെ സഭയില്‍ നിന്നും ബി.എസ്.പി എം.പി
ഇറങ്ങിപ്പോയത് വിവാദമായതിനെ തുടര്‍ന്ന് സ്പീക്കര്‍ വിശദീകരണം
ആവശ്യപ്പെട്ടിരുന്നു.
പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് മുന്നോടിയായി ദേശീയ
ഗീതമായ വന്ദേമാതരം ആലപിച്ചപ്പോഴാണ് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്
സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഷഫീഖുര്‍ റഹ്മാന്റെ
ഇറങ്ങിപ്പോക്കിനെതിരെ ലോകസഭാ സ്പീക്കര്‍ രൂക്ഷമായ ഭാഷയിലാണ്
പ്രതികരിച്ചത്. വന്ദേമാതരം ആലപിക്കുന്നതിനിടെ പാര്‍ലമെന്റ് അംഗം
ഇറങ്ങിപ്പോയത് ഗുരുതരമായ കാര്യമായിട്ടാണ് കരുതുന്നത്.
എന്തുകൊണ്ടാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്ന് അറിയണം. ഇത്തരം
പെരുമാറ്റം ജനപ്രതിനിധികളില്‍ നിന്നും ഇനിയും ഉണ്ടാകാന്‍ പാടില്ല- മീരാ
കുമാര്‍ പറഞ്ഞു.
അതേസമയം മറ്റ് മുസ്ലീം എം.പിമാര്‍ എന്ത് ചെയ്യുന്നുവെന്നത് തനിക്ക്
ബാധകമല്ലെന്നും വന്ദേമാതരത്തോട് ആദരവില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍
ബര്‍ക്ക് ഇന്നലെ നല്‍കിയ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു. താനൊരു
മുസ്ലീമാണ്, ദേശീയ ഗാനമായ ജനഗണമനയോട് തനിക്ക് ആദരവുണ്ട്. എന്നാല്‍
ദേശീയ ഗീതമായ വന്ദേമാതരത്തോട് അതില്ല. സംഭവത്തില്‍ ഖേദം
പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു.
ബി.എസ്.പിയുടെ ഉത്തര്‍പ്രദേശിലെ സംഭാല്‍ മണ്ഡലത്തില്‍നിന്നുള്ള
എം.പിയാണ് ഷഫീഖുര്‍ റഹ്മാന്‍.
മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെപി സംഭവത്തോട് കടുത്ത ഭാഷയിലാണ്
പ്രതികരിച്ചത്. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെ എം.പി
ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയത് താലിബാന്‍ മോഡല്‍
സംഭവമാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി
പറഞ്ഞു.
‘പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ദേശീയ ഗാനമായ ജനഗണമനയോടെ
ആരംഭിക്കുകയും ദേശീയ ഗീതമായ വന്ദേമാതരത്തിലൂടെ
അവസാനിപ്പിക്കുകയുമാണ് രീതി. ഇത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍
നമ്മുടെ രാജ്യത്ത് നിലവിലുള്ളതാണ്. ദേശീയ ഗീതമായ വന്ദേമാതരത്തെ
അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ തന്നെയാണ്
അപമാനിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ജനപ്രതിനിധിയായിരിക്കാന്‍
പോയിട്ട് രാജ്യത്തെ പൗരനായിരിക്കാന്‍ പോലും അവകാശമില്ല’ നഖ്‌വി
പറഞ്ഞു.
അതേസമയം വിവാദ വിഷയത്തോട് പ്രതികരിക്കാന്‍ ബി.എസ്.പി.
നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല
..............................
No comments:
Post a Comment